തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ശക്തമായ സമരങ്ങളിലൂടെ നേർവഴിക്ക് നടത്താനറിയാമെന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ.
ഭരണഘടനയ്ക്ക് അനുസൃതമായാണു സംസ്ഥാനങ്ങളിലെ ഗവർണർമാർ പ്രവർത്തിക്കേണ്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ പാസാക്കിയ പമേയത്തിനെതിരെയും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെയും നിരന്തരം പത്രസമ്മേളനങ്ങൾ വിളിക്കുന്ന തിരക്കിലാണു ഗവർണറെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
ആർഎസ്എസിന്റെ ചട്ടുകമായാണു ഗവർണർ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുഭാഷ് ചന്ദ്രബോസ് ദിനത്തിന്റെ ഭാഗമായി എൽഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.