അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിൽ ഈ മാസമാദ്യം ഭീകരരെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഭീകരർക്കു പുറമേ പത്ത് അഫ്ഗാൻ സിവിലിയന്മാർക്കും ജീവഹാനി നേരിട്ടു. ഹെറാത്തിലെ പ്രവിശ്യാ സമിതി അംഗം വാക്കിൽ അഹമ്മദ് കരോക്കി അറിയിച്ചതാണ് ഇക്കാര്യം.
താലിബാൻ വിഘടിതഗ്രൂപ്പ് കമാൻഡർ മുല്ലാ നംഗാലിയയും 15 ഭടന്മാരും ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സിവിലിയന്മാരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായി കരോക്കി വ്യക്തമാക്കി. കരോക്കിയുടെ പ്രസ്താവനയെക്കുറിച്ച് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.