കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ എം.പിയായി തെരഞ്ഞെടുത്തതാണ് കേരളം ചെയ്ത വിനാശകരമായ കാര്യമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നരേന്ദ്രമോദിക്കെതിരെ രാഹുലിന് ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യസമരകാലത്ത് പാരമ്ബര്യമുള്ള പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍, ഇപ്പോഴത് കുടുംബാധിപത്യം മാത്രമുള്ള പാര്‍ട്ടിയായി അധഃപതിച്ചു. ഇതാണ് ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയം വളരാനുള്ള പ്രധാനകാരണമെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി.

ഞാന്‍ രാഹുല്‍ ഗാന്ധിക്കെതിരല്ല. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. ഇന്ത്യയിലെ യുവാക്കള്‍ക്ക് അഞ്ചാം തലമുറ കുടുംബാധിപത്യത്തിലുള്ള നേതാവിനെയല്ല ആവശ്യം. രാഹുല്‍ ഗാന്ധിയെ മലയാളികള്‍ വീണ്ടും തെരഞ്ഞെടുക്കകയാണെങ്കില്‍ മോദിക്ക് 2024ല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടക്കുന്ന പൗരത്വ പ്രതിഷേധങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.