ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായശേഷം വീണ്ടും ഡല്‍ഹി ജമാ മസ്ജിദില്‍. വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തിയ വിശ്വാസികളോടൊപ്പം പടികളിലിരുന്ന് ഭരണഘടനയുടെ ആമുഖം വായിച്ച ആസാദ്, നിയമം പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്ന് ആവര്‍ത്തിച്ചു. ഡിസംബര്‍ 21ന് ജമാ മസ്ജിദില്‍നിന്ന് അറസ്റ്റിലായ ആസാദ്  ഉപാധികളോടെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ജയില്‍ മോചിതനായത്. കരിനിയമം പിന്‍വലിക്കും വരെ സമരം തുടരും. ജാമ്യം നല്‍കിയപ്പോള്‍ തീസ് ഹസാരി കോടതി നിഷ്കര്‍ഷിച്ച വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കുമെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ആസാദ് പറഞ്ഞു.

നാലാഴ്ച ഡല്‍ഹിയില്‍ ഉണ്ടാകരുത്, സമരം നടക്കുന്ന ഷഹീന്‍ബാഗില്‍ പോകരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ആസാദിന് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും ആസാദിെന്‍റ നാടായ ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, ചികിത്സക്ക് ഡല്‍ഹിയില്‍ വരേണ്ടതുണ്ടെങ്കില്‍ അനുമതി വാങ്ങണം, ഒരു മാസത്തിനു ശേഷം കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ മാസത്തിലെ അവസാന ശനിയാഴ്ച സഹാറന്‍പുര്‍ സ്റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ ഉപാധകളും കോടതി മുന്നോട്ടുവെച്ചു.

ജയില്‍മോചിതനായി 24 മണിക്കൂറിനകം സഹാറന്‍പുരിലേക്ക് പോകണമെന്നാണ് കോടതി നിര്‍ദേശം. അതിന് മുമ്ബ് ജമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആസാദിന്‍െറ അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു. രവിദാസ് ക്ഷേത്രം, ഗുരുദ്വാര, ക്രിസ്ത്യന്‍ പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ആസാദ് ജമാ മസ്ജിദിലെത്തിയത്. ആയിരക്കണക്കിന് പേര്‍ ‘ആസാദി’ വിളികളോടെ ആസാദിനെ വരവേറ്റു.