വാഷിംഗ്ടൺ: ബാഗ്ദാദിലെ അമേരിക്കൽ വ്യോമതാവളത്തിനു നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിനു പിന്നിൽ ഇറാൻ തന്നെയാണെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ഇറാക്കിൽ അമേരിക്കൻ നിയന്ത്രണത്തിലുള്ള അൽ അസദ്, ഇർബിൽ എന്നീ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ ഉണ്ടായതെന്ന് അമേരിക്കയിലെ ഉന്നത പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ ജോനാഥൻ ഹോഫ്മാൻ പറഞ്ഞു.

നാശനഷ്ടങ്ങൾ സംബന്ധിച്ച് പരിശോധനകൾ നടത്തിവരികയാണെന്നും ഹോഫ്മാൻ പറഞ്ഞു. പ്രാദേശിക സമയം, ജനുവരി ഏഴിന് വൈകിട്ട് 5.30നാണ് മിസൈൽ ആക്രമണം ഉണ്ടായതെന്നും ഒരു ഡസനോളം മിസൈലുകളാണ് അമേരിക്ക വർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.