ടെഹ്റാൻ: ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക ബാഗ്ദാദിൽ കൊലപ്പെടുത്തിയതിനു പിന്നാലെ ഇറാൻ പ്രത്യാക്രമണത്തിന് തയാറാകുന്നതായി സൂചന. ഇറാനിലെ പ്രധാന മസ്ജിദിന് മുകളിൽ ചുവപ്പ് പതാക ഉയർന്നു. ഇറാന്റെ പാരന്പര്യം അനുസരിച്ച് യുദ്ധം വരുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.
സുലൈമാനിയുടെ മരണത്തില്‍ കനത്ത പ്രതിഷേധമാണ് ഇറാനില്‍ നടന്നു വരുന്നത്. അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ പ്രതികാരവും തിരിച്ചടിയും സംബന്ധിച്ചു പല അഭ്യൂഹങ്ങൾ ഉണ്ട്. രാഷ്ട്രീയനീക്കങ്ങൾ മുതൽ ഒളിയാക്രമണങ്ങളും സൈബർ ആക്രമണങ്ങളും വരെ ഉണ്ടാകാമെന്നാണ് ആശങ്ക.