പെൻസിൽവാനിയ: പെൻസിൽവാനിയ ബാറിനു പുറത്തു നടന്ന വെടിവയ്പിൽ മുൻ ഫുട്ബോൾ കോർണർ ബാക്ക് അന്േറാണിയൊ ഡിനാൾഡ് (32) കൊല്ലപ്പെട്ടു. മുഹ്ലൻബർഗ് ടൗണ്‍ഷിപ്പിൽ ലജന്റ് ബാർ ആന്റ് റസ്റ്ററന്റിനു മുന്പിൽ ഞായറാഴ്ച പുലർച്ചയാണ് അന്േറാണിയായ്ക്കു വെടിയേറ്റത്.
ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതൊരു കൊലപാതകമാണെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. എൻഎഫ്എല്ലിലേക്ക് വരുന്നതിനു മുന്‍പ് ഒക്ലഹോമ ലാംഗ്ടണ്‍ യൂണിവേഴ്സിറ്റി കോളജ് ഫുട്ബോൾ അംഗമായിരുന്നു.
തുടർന്ന് നാഷനൽ ഫുട്ബോൾ ലീഗ് ടീമുകളായ ന്യൂയോർക്ക് ജയന്റ്സ്, ഗ്രീൻ ബെ പേനേഴ്സും ജാക്സണ് വില്ല ജഗ്വാർഡ്. പ്രതിയെ കുറിച്ചു വിവരങ്ങൾ ലഭ്യമല്ലെന്നും വെടിവയ്പിലേക്ക് നയിച്ചത് എന്താണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ബെർക്കസ് കൗണ്ടി കൊറോണർ ഓഫിസും പോലീസ് അധികൃതരും അറിയിച്ചു.



