തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, മതഗ്രന്ഥ വിവാദം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സെക്രട്ടേറിയറ്റിലെ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസുകളിലാണ് സൂക്ഷിക്കുന്നത്. വിദേശ കോണ്‍സുലേറ്റുകള്‍ക്കു നയതന്ത്ര ബാഗേജ് വഴി സാധനങ്ങള്‍ കൊണ്ടു വരുന്നതിന് അനുമതി നല്‍കുന്ന രേഖകള്‍ ഈ ഓഫിസിലുണ്ട്.

ഫയലുകള്‍ ഓണ്‍ലൈന്‍ ആക്കിയെങ്കിലും പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ പല ഫയലുകളും ഇപ്പോഴും കടലാസിലാണ്. ഇവ എന്‍ഐഎ പരിശോധിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാന്‍ സാധ്യത നിലനില്‍ക്കെയാണു തീപിടിത്തം.

സംഭവത്തില്‍ ദുരൂഹതയും അട്ടിമറിയും ആരോപിച്ചു യുഡിഎഫും ബിജെപിയും രംഗത്തു വന്നതോടെ സെക്രട്ടേറിയറ്റ് പരിസരം ഇന്നലെ മണിക്കൂറുകളോളം സംഘര്‍ഷഭരിതമായി. ഇന്നു കരിദിനമാചരിക്കുമെന്നു യുഡിഎഫും പ്രതിഷേധ ദിനമാചരിക്കുമെന്നു ബിജെപിയും അറിയിച്ചു.