മുംബയ്: നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്ത്. സുശാന്തിന്റെ സുഹൃത്ത് റിയ ചക്രബര്‍ത്തിയും സംവിധായകന്‍ മഹേഷ് ഭട്ടും തമ്മിലുളള വാട്ട്സാപ്പ് സന്ദേശങ്ങളുടെ പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുളളത്. ഇരുവരും തമ്മില്‍ നടത്തിയ സ്വകാര്യ സംഭാക്ഷണത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ സ്വകാര്യ വാട്ട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വരുന്നത്.

ജൂണ്‍ 14 നായിരുന്നു സുശാന്ത് ആത്മഹത്യ ചെയ്യുന്നത്. ‌ജൂണ്‍ 9നും 15നും ഇടയില്‍ റിയയും മഹേഷ് ഭട്ടും നടത്തിയ സ്വകാര്യ വാട്ട്സാപ്പ് ചാറ്റിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തായിട്ടുളളത്. “എന്റെ മാലാഖയില്ലാതെ ‌ഞാന്‍ എന്ത് ചെയ്യും, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങള്‍ എന്നെ വീണ്ടും രക്ഷിച്ചു” എന്ന വാട്ട്സാപ്പ് മെസേജാണ് 9ാം തീയതി റിയ മഹേഷിന് അയച്ചത്. മഹേഷ് ഇതിന് മറുപടിയായി പ്രണയത്തിന്റെ ഇമോജി മാത്രമാണ് അയച്ചത്. ജൂണ്‍ 10ന് മഹേഷ് ഭട്ട് ഒരു ഫോര്‍വേര്‍ഡ് മെസേജ് അയച്ചുവെങ്കിലും റിയ ഇതിന് മറുപടി നല്‍കിയിരുന്നില്ല. അടുത്ത ദിവസം മഹേഷ് ഭട്ടില്‍ നിന്നും വീണ്ടും ഒരു മെസേജ് “ചിലപ്പോഴോക്കെ സത്യം തിരിച്ചറിയാന്‍ ഒരു പടി പിന്നോട്ട് പോകണം, പിന്നെയും അടുത്ത പടി പിന്നോട്ട് പോകണം” ഒരു വ‌ൃദ്ധ കണ്ണാടിയിലൂടെ നോക്കുമ്ബോള്‍ യുവതിയായി കാണപ്പെടുന്ന ചിത്രത്തിനൊപ്പമായിരുന്നു മഹേഷിന്റെ ഈ മെസേജ്. വളരെ സത്യമാണെ‌ന്നായിരുന്നു ഇതിന് റിയയുടെ മറുപടി.

സുശാന്ത് മരണപ്പെടുന്ന ജൂണ്‍ 14ാം തീയതി രാവിലെ റിയ മഹേഷ് ഭട്ടിന് സന്ദേശമയച്ചിരുന്നു. “നിങ്ങള്‍ രാവിലെ ആയയ്ക്കുന്ന സന്ദേശമാണ് എനിക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നത്. ഇക്കാരണത്താല്‍ ‌ഞാന്‍ നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്നു.” എന്നായിരുന്നു റിയയുടെ സന്ദേശം. ഇതിന് മഹേഷ് നല്‍കിയ മറുപടി ” കാറ്റുള്ള ആകാശത്ത് മേഘങ്ങള്‍ പോലെ വികാരങ്ങള്‍ വന്നു പോകുന്നു.” ലൗ യു മെെ എയിഞ്ചല്‍ എന്നായിരുന്നു ഇതിന് റിയയുടെ മറുപടി. ജൂണ്‍ 14 ന് ഉച്ചയ്ക്ക് 2.35 ഓടെ, തന്നെ വിളിക്കാന്‍ റിയയോട് ഭട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് റിയയുടെ ഫോണില്‍ രണ്ട് മിസ്ഡ് കോളുകള്‍ ഭട്ടില്‍ നിന്ന് വരികയും ചെയ്തു. സുശാന്ത് സിംഗ് മരിച്ചതിന് ശേഷം ജൂണ്‍ 15ന് മഹേഷ് റിയയുടെ ഫോണിലേക്ക് ഒരു ഫോര്‍വേഡ് മെസേജ് അയച്ചതായും കാണപ്പെടുന്നു.