മുംബൈ: സുശാന്ത് സിങ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ സിബിഐ സുശാന്തിന്റെ സുഹൃത്ത് സിദ്ധാര്‍ഥ് പിതാനി, കുശിനിക്കാരന് നീരജ് സിംഗ്, വീട്ടുജോലിക്കാരന് ദീപേഷ് സാവന്ത് എന്നിവരെ ഇന്നലെ ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുമ്ബോള്‍ ബാന്ദ്രയിലെ വസതിയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍. മൃതദേഹം ആദ്യം കണ്ടത് സിദ്ധാര്‍ഥ് പിഥാനിയാണ്.
സാന്താക്രൂസിലെ കാലിനയിലുള്ള ഗസ്റ്റ് ഹൗസിലാണ് സിബിഐ ഉദ്യോഗസ്ഥര്‍ താമസിക്കുന്നത്. സിദ്ധാര്‍ഥിനെയും നീരജിനെയും വെവ്വേറെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളിലെ പൊരുത്തക്കേടുകളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ഇവരെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. നീരജിനെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഇവര്‍ക്കൊപ്പം വെളുപ്പിന് 2.45നു ബാന്ദ്രയിലെ സുശാന്തിന്റെ മോ ബ്ലാ അപ്പാര്‍ട്ട്മെന്റ്സിലെ വസതി സന്ദര്‍ശിച്ചു. സംഭവം പുനഃസൃഷ്ടിക്കാനുള്ള നീക്കമാണ് സിബിഐ നടത്തുന്നത്. കെട്ടിടത്തിന്റെയും ഫ്ലാറ്റിന്റെയും വിശദമായ വിഡിയോകള്‍ അന്വേഷണസംഘം പകര്‍ത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരും മുംബൈ പോലീസ് ഉദ്യോഗസ്ഥരും ഈ സമയം ഫ്ളാറ്റിലെത്തിയിരുന്നു. സിബിഐയുടെ രണ്ടാമത്തെ സംഘം സുശാന്തിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ കൂപ്പര്‍ ആശുപത്രിയിലും മൂന്നാമത്തെ സംഘം മുംബൈ പോലീസ് സ്റ്റേഷനിലുമെത്തി. സുശാന്തിന്റെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ പുനഃപരിശോധിക്കാന്‍ ഡല്‍ഹി എയിംസിലെ ഫൊറന്‍സിക് സംഘത്തിന്റെ സഹായവും തേടിയിട്ടുണ്ട്.
സുശാന്തിന്റെ മരണത്തിന്റെ തലേന്ന് ഫ്ലാറ്റില്‍ പാര്‍ട്ടി നടന്നതായി കരുതുന്നില്ലെന്നും പതിവിലും നേരത്തെ ലൈറ്റ് ഓഫാക്കിയിരുന്നതായും അയല്‍ക്കാരില്‍ ഒരാള്‍ പറഞ്ഞു. വെള്ളിയാഴ്ച പിതാനിയുടെയും നീരജിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സുശാന്തിന്റെ മുന്‍ കാമുകി റിയ ചക്രവര്‍ത്തിയാണ് മകന്റെ മരണത്തിനു കാരണക്കാരിയെന്നു ചൂണ്ടിക്കാട്ടി സുശാന്തിന്റെ പിതാവ് പാറ്റ്ന പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സുപ്രീംകോടതി ഉത്തരവു പ്രകാരം സിബിഐ ഏറ്റെടുത്തത്.