കോവിഡ് ഭീതിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സിനിമ വ്യാവസായം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത് ഈ സാഹചര്യത്തില്‍ വരും കാലത്ത് താരങ്ങള്‍ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സംവിധായകന്‍ മണിരത്നം. ഒരു വെബിനാറില്‍ റിലയന്‍സ് എന്‍ര്‍ടെെന്‍മിന്റ്സിന്റെ സി.ഇ.ഒ ശിബലാശിഷ് സര്‍ക്കാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സിനിമാവ്യവസായം പഴയ പടിയുന്നത് വരെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം പ്രതിഫലം കുറയ്ക്കണം. അല്ലെങ്കില്‍ ഈ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ മുന്‍പോട്ട് വരില്ല. തിയേറ്ററില്‍ ആളുകള്‍ വന്നെങ്കില്‍ മാത്രമേ ബി​ഗ് ബജറ്റ് സിനിമകളുടെ മുതല്‍ മുടക്ക് തിരിച്ചു പിടിക്കാനാകൂ. തിയേറ്ററുകളില്‍ തുറന്നാലും ജനങ്ങള്‍ പേടികൂടാതെ വന്നു തുടങ്ങാന്‍ പിന്നെയും സമയമെടുക്കും. സര്‍ക്കാറും സിനിമയ്ക്ക് സഹായവുമായി മുന്നോട്ട് വരണം.

ഒടിടി പ്ലാറ്റ്ഫോമുകള്‍ ചെറിയ സിനിമകള്‍ക്ക് അനു​ഗ്രഹമാണ്. എന്നിരുന്നാലും തിയേറ്റര്‍ അനുഭവം അവിടെ നിന്ന് ലഭിക്കില്ല. മധ്യവര്‍​ഗ കുടുംബാം​ഗങ്ങളും സ്ത്രീകളുമാണ് ഒടിടി പ്ലാറ്റ്ഫോമുകളെ കൂടുതലും ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ തിയേറ്ററുകളില്‍ വരുന്ന ആള്‍ക്കാരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.”

മണിരത്നം ഇപ്പോള്‍ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തേക്കുറിച്ചും അദ്ദേഹം പറഞ്ഞു.

”പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണം പാതി വഴിയിലാണ്. പത്താം നൂറ്റാണ്ടാണ് കഥാ പശ്ചാത്തലം. ആ സിനിമയ്ക്ക് വലിയ ആള്‍ക്കൂട്ടം ആവശ്യമാണ്. അതെങ്ങനെ പൂര്‍ത്തിയാക്കുമെന്ന് എനിക്കറിയില്ല. എന്തു തന്നെ സംഭവിച്ചാലും ഞാനത് ചെയ്തിരിക്കും. സമയം എടുക്കുമെന്നറിയാം. കോവിഡ് പശ്ചാത്തലത്തില്‍ സിനിമാസെറ്റുകളില്‍ വലിയ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്”- മണിരത്നം കൂട്ടിച്ചേര്‍ത്തു. വിക്രം, ഐശ്വര്യ റായ് ബച്ചന്, ജയം രവി, കാര്ത്തി, വിക്രം പ്രഭു, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വന് കാകുമാനു, ശരത് കുമാര്, പ്രഭു, കിഷോര് എന്നിവരാണ് പൊന്നിയിന്‍ സെല്‍വനിലെ താരങ്ങള്. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കും.

മണിരത്നവും കുമാരവേലും ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയമോഹനാണ് സംഭാഷണം. സംഗീതം- എ.ആര് റഹ്മാന്, ഛായാഗ്രഹണം- രവി വര്മന്, കലാസംവിധാനം- തോട്ടാ ധരണി, വസീം ഖാന്, എഡിറ്റിങ്- ശ്രീകര് പ്രസാദ്, സംഘട്ടനം-ശ്യാം കൗശല്, വസ്ത്രാലങ്കാരം- ഏക്ത ലഖാനി, നൃത്തസംവിധാനം- ബൃന്ദ മാസ്റ്റര്, പി.ആര്.ഒ- ജോണ്സണ്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്സും ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്.

കല്ക്കി കൃഷ്ണമൂര്ത്തിയുടെ പൊന്നിയിന് സെല്വന് എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്മൊഴിവര്മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് ഈ കൃതി. മണിരത്നത്തിന്റെ സ്വപ്നപദ്ധതിയാണ് ഈ ചിത്രം. പൊന്നിയിന് സെല്വനെ ആസ്പദമാക്കി 1958-ല് എം.ജി.ആര് ചലച്ചിത്രം നിര്മിക്കാന് ശ്രമിച്ചിരുന്നു. എന്നാല് പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. . 2012-ല് ഈ സിനിമയുടെ ജോലി മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല് സാമ്ബത്തിക പ്രശ്നങ്ങള് കാരണം പദ്ധതി നീണ്ടുപോയി. 2015-ല് 32 മണിക്കൂര് ദൈര്ഘ്യമുള്ള ഒരു ആനിമേഷന് ചിത്രം പൊന്നിയിന് സെല്വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്ഡ മൂവി ടൂണ്സ് എന്ന ആനിമേഷന് സ്റ്റുഡിയോ എട്ട് വര്ഷം കൊണ്ടാണ് ചലച്ചിത്രം നിര്മിച്ചത്.