തിരുവനന്തപുരം: തനിക്ക് 32 ലക്ഷം രൂപ ശമ്പളകുടിശിക കിട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചകള്ളമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. അത്രയും തുക ഒരുമിച്ച് കിട്ടിയാല്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. പാര്‍ട്ടി പ്രവര്‍ത്തകരെന്ന നിലയില്‍ അതാണ് ശീലമെന്നും ചിന്ത പ്രതികരിച്ചു.

വ്യക്തിപരമായി ഇത്രയും തുക കൈവശം സൂക്ഷിക്കുന്ന പ്രവര്‍ത്തന പാരമ്പര്യമോ കുടുംബ അന്തരീക്ഷമോ അല്ല തനിക്കുള്ളത്. യുവജനകമ്മീഷന് ചെയര്‍പേഴ്‌സണ് അംഗീകൃതമായി ലഭിക്കേണ്ട തുകയല്ലാതെ മറ്റൊന്നും ഇതുവരെ കൈപ്പറ്റിയിട്ടില്ല.

ഇത് സാമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണമാണെന്നാണ് ആദ്യം കരുതിയതെന്നും അവര്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത യുവജനകമ്മീഷന്‍ ചെയര്‍മാനായിരുന്ന ആര്‍.വി.രാജേഷ് ശമ്പളകുടിശിക ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കോടതിയില്‍നിന്ന് അദ്ദേഹത്തിന് അനുകൂല വിധി ലഭിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി ശമ്പളകുടിശിക ആവശ്യപ്പെട്ട് അദ്ദേഹം സര്‍ക്കാരില്‍ അപേക്ഷ നല്‍കിതായാണ് വിവരം. ഇത് സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.

ഇതിനു പിന്നാലെയാണ് തനിക്കെതിരെ കള്ളപ്രചാരണമുണ്ടായതെന്നാണ് മനസിലാക്കുന്നതെന്നും ചിന്ത പറഞ്ഞു.