വിദേശത്തേക്കു മടങ്ങുന്ന പ്രവാസികളുടെ പോക്കറ്റ് കാലിയാക്കി നെടുമ്ബാശേരി വിമാനത്താവളത്തിലെ റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന. 2,490 രൂപയാണ് യുഎഇയിലേക്കടക്കം മടങ്ങുന്ന പ്രവാസികളുടെ കൈയില്‍നിന്നും കോവിഡ് ടെസ്റ്റിന്‍റെ പേരില്‍ ഈടാക്കുന്നത്. പുറത്ത് സ്വകാര്യ ലബുകളിലടക്കം 500 രൂപക്ക് ആര്‍ടിപിസി ആര്‍ പരിശോധനകള്‍ നടക്കുമ്ബോഴാണ് പ്രവാസികളെ ഊറ്റുന്ന നടപടിയുമായി കരാര്‍ നേടിയിട്ടുള്ള സ്ഥാപനം മുന്നോട്ട് പോകുന്നത്.

പരിശോധനയ്ക്ക് സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചിട്ടില്ലാത്തതിനാലാണ് ഈ കൊള്ള നടക്കുന്നത്. വിദേശത്തേക്ക് മടങ്ങേണ്ടത് അത്യാവശ്യമായതിനാല്‍ അവസാന നിമിഷം തര്‍ക്കിക്കാന്‍ ആരും നില്‍ക്കാറില്ല. ഇത് മുതലാക്കിയാണ് തോന്നിയപടി നിരക്ക് ഈടാക്കുന്നത്. ഇതു തടയാന്‍ സംസ്ഥാന സര്‍ക്കാരോ അധികൃതരോ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ആറിനാണ് യുഎഇയിലേക്ക് ഇന്ത്യയില്‍നിന്ന് യാത്രാനുമതി നല്‍കിയത്. വിമാനം പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ പരിശോധനയാണ് ആദ്യ നിബന്ധന. അതിന്‍റെ നെഗീറ്റിവ് സര്‍ട്ടിഫിക്കറ്റ് സഹിതം വിമാനത്താവളത്തില്‍ എത്തണം.