മുംബൈ: കോണ്‍ഗ്രസ് നേതൃത്വത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കെ രാഹുല്‍ഗാന്ധി കോണ്‍ഗ്രസിനെ നയിക്കണമെന്ന് മധ്യപ്രദേശ് മന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ബാലസാഹേബ് തോറാത്ത്. ഇന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേരാനിരിക്കെയാണ് ബാലസാഹേബിന്‍റെ പ്രസ്താവന.

രാഹുല്‍ ധീരനും പ്രതിബദ്ധതയുള്ളതുമായ നേതാവാണ്. രാഹുല്‍ മുഴുവന്‍ സമയ പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്നതുവരെ സോണിയ ഗാന്ധി കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റായി തുടരണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ രാഹുല്‍ ഗാന്ധിയെ ബഹുമാനിക്കുന്നു. രാഹുല്‍ തിരിച്ചുവരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ബാലസാഹേബ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്ക് പൂര്‍ണ സമയ നേതൃത്വം വേണമെന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട് മുതിര്‍ന്ന നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് മറുപടിയായി താന്‍ രാജി വെക്കാന്‍ തയ്യാറാണെന്ന് സോണിയ അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഗുലാം നബി ആസാദ് ,ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, മുകുള്‍ വാസ്‌നിക് പൃഥ്വിരാജ് ചവാന്‍, പി.ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടുണ്ട്.