യു.ഡി.എഫിനും മുസ്ലിംലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എ.വിജയരാഘവന്‍. ജനവിധിയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസും യു.ഡി.എഫും തയ്യാറാകുന്നുവെങ്കില്‍ അത്രയും നല്ലതാണെന്നും വി.ഡി സതീശെന്‍റ സാമുദായിക സംഘടനകള്‍ക്കെതിരായ നിലപാടിന് മുതിര്‍ന്ന നേതാക്കളില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും വിജയരാഘവന്‍ ആരോപിച്ചു.

”കോണ്‍ഗ്രസിന്റെ നിലപാടുകളെ മുസ്ലിംലീഗ് അട്ടിമറിക്കുന്നു എന്ന വിമര്‍ശം തെരഞ്ഞെടുപ്പ് വേളയില്‍ സി.പി.എം ഉയര്‍ത്തിയിരുന്നു. അതിന്റെ പേരിലാണ് സി.പി.എം മുസ്ലിം വിരുദ്ധ നിലപാട് എടുക്കുന്നെന്ന് ലീഗ് പറഞ്ഞത്.യു.ഡി.എഫിലെ അനൗപചാരിക ഘടകകക്ഷിയായ ജമാഅത്തെ ഇസ്ലാമിയും ഈ പ്രചാരണത്തിന് പ്രചാരണത്തിന്റെ മുമ്ബിലുണ്ടായിരുന്നു. എന്നാല്‍, മുസ്ലിം ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.മാത്രമല്ല, ഇതര മുസ്ലിം സംഘടനകളെ യോജിപ്പിച്ച്‌ സര്‍ക്കാരിനെതിരെ മുന്നോക്ക സംവരണത്തിനെതിരെ സമരം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി.ഇതുവഴി സാമുദായിക ധ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായിരുന്നു ലീഗിന്റെ പരിപാടി”.