വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പില്‍ ഇത്തവണ ഭീഷണി ഉയര്‍ത്തുന്നത് ചൈനയാണെന്നും റഷ്യയല്ലെന്നും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിെന്‍റ ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിന്‍.

യു.എസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി ചൈന വലിയ പദ്ധതി തയാറാക്കി കഴിഞ്ഞു. യു.എസ് തെരഞ്ഞെടുപ്പില്‍ ഇടപ്പെടാന്‍ ശ്രമിച്ചാല്‍ ഭാവിയില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ചൈനീസ്, റഷ്യന്‍, ഇറാനിയന്‍ ജനതയോട് വ്യക്തമാക്കുന്നതായും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

2016ലെ യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപ്പെടലുകള്‍ നടത്തിയതായി യു.എസ് ഇന്‍റലിജന്‍സ് ഏജന്‍സി സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുരക്ഷ ഉപദേഷ്ടാവിെന്‍റ മുന്നറിയിപ്പ്. 2016ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ റഷ്യയില്‍ നിന്ന് നിര്‍മിച്ച പ്രൊഫൈലുകളും പേജുകളും നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചിരുന്നു.

2020ലെ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനായി റഷ്യയെക്കാള്‍ കൂടുതല്‍ ചൈന ശ്രമിക്കുന്നു. ചൈനയുടെ സാമ്ബത്തിക, വ്യാപാര, വിദേശ നയങ്ങള്‍ സംബന്ധിച്ച ട്രംപ് ഭരണകൂടത്തിെന്‍റ പരാതികളും അദ്ദേഹം ഒബ്രിന്‍ പറഞ്ഞു.