കൊല്‍ക്കത്ത: അന്തരിച്ച വീട്ടുടമയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച യുവതി 35 ലക്ഷം രൂപ പിന്‍വലിച്ചു. ഏഴ് വര്‍ഷമായി യുവതി ഇയാളുടെ വീട്ടിലെ ജോലിക്കാരിയാണ്. ലോക്ക്ഡൗണ്‍ തുടങ്ങിയ ആദ്യ ആഴ്ചയായിരുന്നു വീട്ടുടമ മരിച്ചത്.

റിത റോയ് ആണ് എടിഎം വഴി 35 ലക്ഷം രൂപ കവര്‍ന്നത്. ഇത്രയും പണം പിന്‍വലിക്കാന്‍ യുവതിയെ മരുമകനും സഹോദരനുമാണ് സഹായിച്ചതെന്ന് പൊലീസ് കണ്ടെത്തി.

ലോക്ക്ഡൗണ്‍ തുടങ്ങി ആദ്യ ആഴ്ചയാണ് വീട്ടുടമ സത്യനാരായണ്‍ അഗര്‍വാള്‍ മരിച്ചത്. ഇതിന് പിന്നാലെയാണ് യുവതി ഇയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം അപഹരിക്കാന്‍ തുടങ്ങിയത്. ലോക്ക്ഡൗണായതുകൊണ്ടുതന്നെ വീട്ടിലെ ആരും ബാങ്കില്‍ പോകാത്തതിനാല്‍ പണം പിന്‍വലിച്ച കാര്യം വീട്ടുകാര്‍ അറിഞ്ഞതുമില്ല.

സത്യനാരായണന്; അഗര്;വാളിന്റെ മകന്; സമീപത്തെ ഫ്ലാറ്റിലാണ് താമസം. മരിച്ച പിതാവിന്റെ ഫോണ്; സ്വിച്ച്‌ ഓഫ് ആയതിനെ തുടര്;ന്ന് ബാങ്ക് ബന്ധുക്കളുടെ മൊബൈല്; നമ്ബറിലേക്ക് സന്ദേശം അയക്കുന്നുണ്ടായിരുന്നു. എന്നാല്; പിതാവിന്റെ എടിഎം കാര്;ഡിന്റെ പിന്;നമ്ബര്; അറിയാത്തതിനാല്; പണം പിന്;വലിക്കാനും മകന് കഴിഞ്ഞിരുന്നില്ല. ബാങ്കില്; പോയി കാര്യങ്ങള്; തിരക്കിയതിന് പിന്നാലെയാണ് യുവതി പണം അപഹരിച്ച കാര്യങ്ങള്; മനസിലാക്കാന്; കഴിഞ്ഞത്.

സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുഖംമൂടിയും തൊപ്പിയും ധരിച്ച്‌ അഗര്;വാളിന്റെ അക്കൗണ്ടില്; നിന്ന് പണം പിന്;വലിച്ചതായി കണ്ടെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വട്ടില്; നിന്ന് 27 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.