വാഷിംഗ്ടണ്‍: പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് അടിയന്തിര അനുമതി നല്‍കി അമേരിക്ക. കൊറോണ രോഗമുക്തരായവരുടെ പ്ലാസ്മ രോഗികള്‍ക്ക് നല്‍കുന്നതിനാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയത്. കൊറോണ ഭേദമായവരുടെ പ്ലാസ്മയിലുള്ള ആന്റിബോഡി രോഗത്തെ വേഗത്തില്‍ നേരിടുന്നതിനും രോഗി ഗുരുതരനിലയിലാകുന്നത് തടയുന്നതിനും സഹായിക്കുമെന്നാണ് കണ്ടെത്തല്‍.

എന്നാല്‍, ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കൊറോണ ബാധിച്ച്‌ അമേരിക്കയില്‍ ഇതുവരെ 1,80,604 പേരാണ് മരിച്ചത്. പ്ലാസ്മ തെറാപ്പി ചികിത്സ കൊറോണക്കെതിരായ പോരാട്ടത്തില്‍ വന്‍ മുന്നേറ്റമാകുമെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.