ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന് എതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്ക് എതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണു കോടതിയലക്ഷ്യക്കേസ്. പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പു പറയാന്‍ ഒരുക്കമല്ലെന്നു ഭൂഷണ്‍ ആവര്‍ത്തിച്ചു നിലപാട് എടുത്തിരുന്നു. കേസ് പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിന്‍റെ അധ്യക്ഷനായ ജസ്റ്റീസ് അരുണ്‍ മിശ്ര സെപ്റ്റംബര്‍ രണ്ടിന് വിരമിക്കുന്നതിന് മുന്‍പായാണ് കേസില്‍ ഇന്നു വിധി വരുന്നത്.

കേസില്‍ ഒടുവില്‍ സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെ, പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് നല്‍കി വിട്ടയക്കണമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, തന്‍റെ പ്രവൃത്തിയില്‍ തെറ്റു പറ്റിയെന്നു സമ്മതിക്കാന്‍ പോലും പ്രശാന്ത് ഭൂഷണ്‍ തയാറാകാത്തിടത്തോളം എന്തു ചെയ്യുമെന്നായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്രയുടെ മറുചോദ്യം. എന്നാല്‍ പ്രശാന്ത് ഭൂഷണ്‍ മേലില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തില്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയത്.

അതേസമയം ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പല ഭാഗത്തു നിന്നുള്ള 122 വിദ്യാര്‍ഥികള്‍ ചീഫ് ജസ്റ്റിസിനും മറ്റു ജഡ്ജിമാര്‍ക്കും കത്തയച്ചു. വിമര്‍ശനത്തിന്റെ പേരില്‍ ശിക്ഷിക്കരുതെന്നാണ് കത്തിലെ ആവശ്യം.