തിരുവനന്തപുരം: രാജമല പെട്ടിമുടി ദുരന്തം യഥാസമയം അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായോയെന്നു പരിശോധിക്കാന്‍ നിര്‍ദേശം. ഉരുള്‍പൊട്ടലും തുടര്‍ന്നുണ്ടായ ജീവഹാനി അടക്കമുള്ള നാശനഷ്ടങ്ങളും യഥാസമയം അധികൃതരേയും പുറംലോകത്തേയും അറിയിക്കുന്നതില്‍ ടീ എസ്റ്റേറ്റ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് റവന്യൂവകുപ്പ് നിര്‍ദേശം നല്‍കിയത്.

ഇതു സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണറുടെ നേതൃത്വത്തില്‍ വിദഗ്ധരുടെ സേവനം കൂടി ഉള്‍പ്പെടുത്തി വിശദമായ പരിശോധന നടത്താന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി.

ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ പ്രതിരോധ നടപടികള്‍ മെച്ചപ്പെടുത്തുന്നതിന് പെട്ടിമുടിയിലെ അനുഭവത്തില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും വിശദമായി പഠിക്കണം. വാര്‍ത്താവിനിമയത്തിലുണ്ടായ തകരാറുകള്‍ മരണ സംഖ്യ ഉയരാന്‍ ഇടയാക്കിയിട്ടുണ്ടോ എന്നും വിശദമായി പരിശോധിക്കണം. ദുരന്ത നിവാരണ നിയമത്തിലെ 30(2) വി, 34(എ) പ്രകാരം മൂന്നാര്‍ സ്പെഷല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം തയാറാറാക്കിയ സ്ഥിതി വിവര റിപ്പോര്‍ട്ടില്‍ ദുരന്തം യഥാസമയം പുറം ലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് നിര്‍ദേശിച്ചു.