ലോകമാകെ കോവിഡ് മഹാമാരി പിടിമുറുക്കുമ്പോള്‍ രോഗികളുടെ എണ്ണം പ്രതിദിനം കൂടി വരുന്ന ഇന്ത്യയില്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന, ഓക്സ്ഫഡ്-അസ്ട്രാസെനകയുടെ സാധ്യതാ വാക്സീന്‍ മനുഷ്യരിലെ പരീക്ഷണം തുടങ്ങി.

ഇവരുമായി നിര്‍മാണ കരാറുള്ള പുണെ സീറം ഇന്‍സ്റ്റിറ്റ്യൂ‌ട്ടിനാണ് ‘കോവിഷീല്‍ഡ്’ എന്നു പേരിട്ടിട്ടുള്ള വാക്സീന്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്.

പുണെയിലെ ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2 പേരാണ് ഇന്നലെ സാധ്യതാ വാക്സീന്‍ സ്വീകരിച്ചത്.