ആലുവ: മൂന്നു വയസ്സുകാരന്‍ പൃഥ്വിരാജ് നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ കുറ്റക്കാരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപിച്ച്‌ മാതാവ് നന്ദിനി അനിശ്ചിതകാല സമരം ആരംഭിച്ചു. ആലുവ ജില്ല ആശുപത്രിക്ക് മുന്നില്‍, പട്ടികജാതി -പട്ടിക വര്‍ഗ ഏകോപന സഭയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പൃഥ്വിരാജ് നീതി ആക്ഷന്‍ കൗണ്‍സിലിെന്‍റ നേതൃത്വത്തിലാണ് സമരം. നന്ദിനിയെ കൂടാതെ മുത്തശ്ശി യശോദ, യശോദയുടെ അനുജത്തി പുഷ്പ എന്നിവരും പങ്കെടുത്തു.

പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് കണ്ടെത്തിയിരുന്നു. ചികിത്സയുടെ ഭാഗമായി നടത്തിയ രണ്ട് എക്സ്റേകളിലും ഒന്നല്ല രണ്ട് നാണയമാണ് ഉള്ളതെന്ന് കണ്ടെത്തി. കാക്കനാട് കെമിക്കല്‍ ലാബില്‍നിന്ന് ലഭിച്ച ആന്തരികാവയവ പരിശോധന റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടല്‍ മൂലം കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും നേരിയ തകരാര്‍ ഉണ്ടായതായാണ് പറയുന്നത്.

ആലുവ ജില്ല ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സ തേടിയത്. എന്നാല്‍, ഈ ആശുപത്രികളിലൊന്നും ചികിത്സ നല്‍കാതെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. പൃഥ്വിരാജ് കഴിഞ്ഞ രണ്ടിന് പുലര്‍ച്ചയാണ് മരിച്ചത്.