കൊച്ചി: പോക്സോ കേസിലെ പ്രതി രഹന ഫാത്തിമയെ പനമ്ബിള്ളി നഗറിലെ ബിഎസ്‌എന്‍എന്‍ ഫ്ലാറ്റിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നും പ്രതിയുടെ ടാബ് പൊലീസ് പിടിച്ചെടുത്തു. ബോഡി ആന്‍ഡ് പൊളിറ്റിക്സ് എന്ന വിഷയത്തില്‍, പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിക്കുകയും അത് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് രഹ്നയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

തുടര്‍ന്ന്, ഒളിവില്‍ പോയ പ്രതി കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പൊലീസില്‍ കീഴടങ്ങിയത്. പോക്സോ നിയമത്തിലെ 13,14,15 വകുപ്പുകള്‍ പ്രകാരവും, ഐ ടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ എഴുപത്തിയഞ്ചാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.