കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാര്‍ തടവിലുള്ള താലിബാന്‍ തടവുകാരെ വിട്ടയച്ചുതുടങ്ങിയെങ്കിലും ആക്രമണം നിര്‍ത്താതെ താലിബാന്‍. ശനിയാഴ്ചയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ അഞ്ചു അഫ്ഗാന്‍ സെക്യൂരിറ്റി അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഉറൂസ്ഗാന്‍ പ്രദേശത്താണ് ആക്രമണമുണ്ടായത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും പ്രദേശത്തെ ഗവര്‍ണറുടെ വക്താവ് സെലാഗി ഇബാദി പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ടറിന്‍കോട്ട് സിറ്റിയില്‍ ആക്രമണമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ലെന്ന് ഇബാദി പറഞ്ഞു.

അതേസമയം അഫ്ഗാന്‍ സര്‍ക്കാര്‍ തടവിലുള്ള 400ഓളം താലിബാന്‍ തടവുകാരെ വിട്ടയച്ചുതുടങ്ങിയിരുന്നു. വ്യാഴാഴ്ച 80 തടവുകാരെയാണ് വിട്ടയച്ചത്. അഫ്ഗാനികളെയും വിദേശികളെയും ആക്രമിച്ച സംഭവങ്ങളിലെ പ്രതികളും ജയില്‍മോചിതരാകുന്നവരില്‍ പെടും. എല്ലാവരെയും വിട്ടയക്കുന്നതിന് പിന്നാെല ഖത്തറില്‍ സമാധാന ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്.

താലിബാന്‍കാരെ വിട്ടയക്കുന്നത് ലോകത്തിനാകെ അപകടമാണെന്ന് പ്രസിഡന്‍റ് അശ്റഫ് ഗനി അഭിപ്രായപ്പെട്ടിരുന്നു. അതിഭീകര സ്വഭാവമുള്ള ആക്രമണം നടത്തിയ 44 പേരെയും വിട്ടയക്കുന്നുണ്ടെന്നും ഇതില്‍ യു.എസിന് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന്‍ ഗ്രാന്‍ഡ് അസംബ്ലിയാണ് മോചനത്തിന് അനുമതി നല്‍കിയത്. പുതിയ തീരുമാനം അഫ്ഗാനിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.