മലപ്പുറം: ട്രിപ്ള്‍ ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിെന്‍റ ഭാഗമായി കടകള്‍ തുറക്കുന്നതില്‍ പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങളില്‍ ആശയകുഴപ്പമെന്ന് വ്യാപാരികള്‍.

സര്‍ക്കാര്‍ നല്‍കിയ പൊതു നിര്‍ദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി ചില ഭാഗങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ശബ്ദ സന്ദേശങ്ങളിലാണ് വ്യാപാരികള്‍ക്ക് വ്യക്തത കുറവ്. ഒാരോ സ്റ്റേഷന്‍ പരിധിയിലും നിയന്ത്രണങ്ങള്‍ നല്‍കുന്നതിലും ഏകീകരണമില്ലെന്നാണ് പ്രാധന ആക്ഷേപം. ട്രിപ്ള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളും വിവിധ സ്ഥലങ്ങളില്‍ പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങളും പൊരുത്തപ്പെടുന്നില്ലെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. പെെട്ടന്ന് കേടുവരുന്ന പച്ചക്കറികള്‍ വില്‍ക്കുന്ന കടകള്‍ പൂട്ടിയിടുന്നത് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുമെന്നും അഭിപ്രായമുണ്ട്.

കോവിഡ് വ്യാപനം ചെറുക്കാന്‍ വ്യാപാര സമൂഹം സര്‍ക്കാറിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും എന്നാല്‍ വ്യാപാരികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ വ്യാപാര സംഘടനകളുെട പ്രതിനിധികളെ ഉള്‍പ്പെടുത്താത്തതാണ് പല ആശയകുഴപ്പങ്ങള്‍ക്കും കാരണമാകുന്നതെന്നും കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് പി. കുഞ്ഞാവുഹാജി പറഞ്ഞു.

പച്ചക്കറി കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ കച്ചവടം ചെയ്യുേമ്ബാള്‍ റോഡിെന്‍റ ഒരു വശത്തുള്ള കടകള്‍ എന്ന രീതിയില്‍ തുറക്കാന്‍ അനുവദിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങളാണ് നടപ്പാക്കുകയെന്നും വ്യാപാരികളുമായി ചര്‍ച്ച ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കെണ്ടയ്ന്‍മെന്‍റ് സോണുകളില്‍ അത്യാവശ്യ യാത്ര മാത്രമേ അനുവദിക്കൂവെന്നും ഒരാഴ്ചത്തേക്കുള്ള സാധനങ്ങള്‍ ഒരുമിച്ച്‌ വാങ്ങിവെക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.