പാലക്കാട്∙ കൊറോണ പ്രതിരേ‍ാധത്തിന്റെ ഭാഗമായി മദ്യ വില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയ ബവ്കേ‍ാ ആപ് വഴി ബാറുകള്‍ക്ക് കൂടുതല്‍ ടേ‍ാക്കണുകള്‍ അനുവദിച്ചുവെന്ന വിവാദ ആരേ‍ാപണത്തിനെ‍ാടുവില്‍, ടേ‍ാക്കണ്‍ വിതരണത്തില്‍ മാറ്റവും ക്രമീകരണവും വരുത്തി സര്‍ക്കാര്‍. മൂന്നുമാസം മുന്‍പ് ആരംഭിച്ച ടേ‍ാക്കണ്‍ മദ്യ വില്‍പനയില്‍, വരുമാനം പകുതിയിലേറെ കുറഞ്ഞ് ബവ്കേ‍ാ നടത്തിപ്പ് പ്രതിസന്ധിയിലേക്കു നീങ്ങവേയാണു ഔട്ട് ലെറ്റുകള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള ഈ മാറ്റം.

ദിവസം 20 ലക്ഷം രൂപ വരെ വിറ്റുവരവുണ്ടായിരുന്ന ബവ്കേ‍ാ ഔട്ട് ലെറ്റുകളില്‍ ടേ‍ാക്കണ്‍ വന്നതേ‍ാടെ വരുമാനം 5 ലക്ഷമായി കുറഞ്ഞ സ്ഥിതിയായിരുന്നു. ഇതേസമയം ബാറുകളില്‍ വലിയ തേ‍ാതില്‍ വില്‍പന നടന്നു. അനധികൃത മദ്യ വില്‍പന നടത്തിയ ചില ബാറുകള്‍ക്കെതിരെ എക്സൈസ് കമ്മിഷണര്‍ കേസെടുത്ത് ലൈസന്‍സ് സസ്പെന്‍ഡും ചെയ്തു. ഔട്ട് ലെറ്റുകളില്‍ പലതിലും ആളുകള്‍ എത്താതായി. സാമ്ബത്തിക പ്രതിസന്ധി കാരണം മദ്യ വില്‍പനയില്‍ കുറവുണ്ടായെങ്കിലും ടേ‍ാക്കണ്‍ കൂടുതല്‍ ബാറുകളിലേക്ക് എത്തുന്ന രീതിയില്‍ ആപ് തയാറാക്കിയെന്നായിരുന്നു രാഷ്ട്രീയ ആരേ‍ാപണം.

ആപ് വഴി ടേ‍ാക്കണ്‍ അനുവദിക്കുമ്ബേ‍ാള്‍ ബവ്റിജസ് കേ‍ാര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ്, കെടിഡിസി ഔട്ട് ലെറ്റുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാണ് എക്സൈസ് വകുപ്പിന്റെ പുതിയ ഉത്തരവ്. നിലവില്‍ ഒരു ഔട്ട് ലെറ്റിന് ദിവസം 400 ടേ‍ാക്കണ്‍ അനുവദിച്ചിരുന്നത് 600 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. വില്‍പന സമയം 2 മണിക്കൂര്‍ വര്‍ധിപ്പിക്കുകയും ചെയ്തതേ‍ാടെ ഒ‍ാണക്കാലത്ത് ബവ്കേ‍ാ വരുമാനം ഗണ്യമായി വര്‍ധിക്കുമെന്നാണു നികുതി വകുപ്പിന്റെ കണക്ക് കൂട്ടല്‍. ഒരുതവണ ടേ‍ാക്കണ്‍ എടുത്തയാള്‍ക്ക് 3 ദിവസം കഴിഞ്ഞേ പിന്നീട് മദ്യം ബുക്ക് ചെയ്യാവൂ എന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കിയതുവഴി വ്യാജ മദ്യ ഉപയേ‍ാഗം നിയന്ത്രിക്കാനാകുമെന്നും അധികൃതര്‍ അവകാശപ്പെടുന്നു.

വെര്‍ച്വല്‍ ക്യൂ ടേ‍ാക്കണ്‍ വഴി മാത്രം ബാറുകള്‍ വില്‍പന നടത്തുന്നുവന്ന് ഉറപ്പാക്കാന്‍ അതനുസരിച്ചുള്ള മദ്യം മാത്രമേ കെഎസ്ബിസി ഗേ‍ാഡൗണുകളില്‍ നല്‍കാവൂ എന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ടേ‍ാക്കണ്‍ സേ‍ാഫ്റ്റ്‌വെയര്‍ തയാറാക്കുമ്ബേ‍ാള്‍ തന്നെ ബവ്കേ‍ാ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കു മുന്‍ഗണന നല്‍കണമെന്നു നിര്‍ദേശമുയര്‍ന്നെങ്കിലും ചിലരുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അതു നടപ്പാക്കിയില്ലെന്നാണു ആരേ‍ാപണം.