ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 217 റണ്‍സിന് പുറത്ത്. 22 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ കെയ്‌ൽ ജാമിസണ് കിവീസിനായി തിളങ്ങിയത്. 117 പന്തുകള്‍ നേരിട്ട് അഞ്ചു ഫോറടക്കം 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ വിരാട് കോലി (132 പന്തില്‍ 44), ഋഷഭ് പന്ത് (22 പന്തില്‍ നാല്), അജിന്‍ക്യ രഹാനെ (117 പന്തില്‍ 49), രവിചന്ദ്രന്‍ അശ്വിന്‍ (27 പന്തില്‍ 22), രവീന്ദ്ര ജഡേജ (53 പന്തില്‍ 15), ഇഷാന്ത് ശര്‍മ (16 പന്തില്‍ 4), ജസ്പ്രീത് ബുമ്ര (പൂജ്യം) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഇന്ന് പുറത്തായത്. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ചേര്‍ന്നാണ് എണ്‍പത്തിയാറാം ഓവറില്‍ ഇന്ത്യയെ ഇരുന്നൂറ് റണ്‍സ് കടത്തിയത്.