ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച്‌ വീട്ടില്‍ ക്വാറന്റൈനില്‍ തുടരുകയായിരുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിനെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് മാറ്റിയ വിവരം ബന്ധുക്കളാണ് അറിയിച്ചത്.

ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ പനിയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്്. എന്നാല്‍ ഇപ്പോള്‍ പനി കുറഞ്ഞതായി മകന്‍ സിദേഷ് പറഞ്ഞു. ബുധനാഴ്ചയാണ് മന്ത്രിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച വിവരം മന്ത്രി തന്നെ ട്വിറ്ററിലൂടെ അറിയിക്കുയായിരുന്നു. മന്ത്രിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാനും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

യോഗ ചെയ്താല്‍ കോവിഡ് വരില്ലെന്ന നായിക്കിന്റെ പ്രസ്താവന നേരത്തെ വലിയ ചര്‍ച്ചയായിരുന്നു.