ബെയ്ജിങ്ങ് : കൊറോണ വൈറസിന് പിന്നില്‍ ചൈനയാണെന്ന അഭ്യൂഹം ലോകത്ത് നിലനില്‍ക്കുമ്ബോള്‍ തന്നെ ഇതാ ചൈനയില്‍ എച്ച്‌ 5 എന്‍ 6 പക്ഷിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ മധ്യവയസ്കന് എച്ച്‌ 5 എന്‍ 6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

രോഗി താമസിക്കുന്ന ഭാഗത്തെ സമീപ പ്രദേശങ്ങളില്‍ കോഴി ഫാമുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിചുവാനിലെ ബസോങില്‍ നിന്നുള്ള 55 കാരനായ ഇയാളെ ജൂലൈ 6 നാണ് പനി ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.

കോഴി , മറ്റ് പക്ഷി വര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കിടയില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ അപകടകരമായ ഫ്ലൂ പതിപ്പുകളില്‍ ഒന്നാണ് എച്ച്‌ 5 എന്‍ 6 വൈറസ്. എട്ട് വര്‍ഷം മുമ്ബ് ലാവോസിലാണ് ഇത് ആദ്യമായി കണ്ടെത്തിയത് പിന്നീട് ചൈനയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു.

പക്ഷിപ്പനിയുടെ പല വകഭേദങ്ങളാണ് ചൈനയിലുള്ളത്. എന്നാല്‍ എച്ച്‌ 5 എന്‍ 6 മനുഷ്യര്‍ക്കിടയില്‍ വലിയ തോതില്‍ പകരാനുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു