സംസ്ഥാനത്ത് കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോർട്ട് ഓഫീസ് ജീവനക്കാർ എന്നിവരെയാണ് ഉൾപ്പെടുത്തിയത്. ഈ മാസം 31 മുതൽ സെക്രട്ടേറിയറ്റിൽ 50 ശതമാനം ജീവനക്കാർ ഹാജരാവാണം. നിയമസഭ നടക്കുന്നതിനാൽ അണ്ടർ സെക്രട്ടറിമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെല്ലാം സെക്രട്ടേറിയേറ്റിലുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.