ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ഒമ്ബതില്‍ നിന്ന് എട്ടാം സ്ഥാനത്തേക്ക് കയറി ഇന്ത്യ. ജര്‍മ്മനിയെ പിന്നിലാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. ശനിയാഴ്ചത്തെ കണക്കുകള്‍ അനുസരിച്ച്‌ ഇന്ത്യയില്‍ 1.85,398 രോഗികളാണുള്ളത്. 5,266 പേര്‍രോഗംബാധിച്ച്‌ മരിച്ചുകഴിഞ്ഞു. ജര്‍മ്മനിയില്‍ 1.83 ലക്ഷം രോഗികളാണുള്ളത്. 8602 പേര്‍ ഇവിടെ മരിച്ചു.

അമേരിക്ക (18 ലക്ഷം), ബ്രസീല്‍ (5.01 ലക്ഷം), റഷ്യ (4.05 ലക്ഷം), സ്പെയിന്‍ (2.86 ലക്ഷം), ബ്രിട്ടന്‍ (2.72 ലക്ഷം), ഇറ്റലി (2.32 ലക്ഷം), ഫ്രാന്‍സ് (1.88 ലക്ഷം) എന്നിവയാണ് കൊവിഡ് രോഗവ്യാപനത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങള്‍. 24 മണിക്കൂറിനിടെ രാജ്യത്ത് 8380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.. ആദ്യമായാണ് രാജ്യത്ത് ഇത്രയും രോഗികള്‍ സ്ഥിരീകരിക്കപ്പെടുന്നത്.

നിലവിലെ രോഗവ്യാപനം തുടര്‍ന്നാല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ഫ്രാന്‍സിനെ പിന്നിലാക്കി ഏഴാം സ്ഥാനത്തേക്കു കയറുമെന്നും വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പറയുന്നു.