കൊവിഡ് ചികിത്സക്കും മരിച്ചവരുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാര തുകയ്ക്കും കേന്ദ്ര സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചു. ചികിത്സാ ചെലവും, ധനസഹായവും നൽകുന്ന കമ്പനികൾക്കോ വ്യക്തികൾക്കോ ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
ജീവനക്കാരന്റെ ചികിത്സയ്ക്കായി ചെലവഴിച്ചതും മരണമടഞ്ഞാൽ ജീവനക്കാരന്റെ കുടുംബത്തിന് നൽകുന്ന സഹായ ധനവും നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് ധന സഹായം നൽകുന്ന ഏതൊരു വ്യക്തിക്കും നികുതി ഇളവുകൾ ലഭിക്കും. എന്നാൽ സഹായം നൽകുന്ന വ്യക്തി മരണപ്പെട്ടയാളുടെ തൊഴിലുടമയല്ലെങ്കിൽ, നികുതി ഇളവ് പരിധി 10 ലക്ഷം രൂപയായി പരിമിതപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.



