ജെനീവ: കൊവിഡ് വ്യാപനം എല്ലാം രാജ്യങ്ങളുടെയും ആരോഗ്യസംവിധാനങ്ങളെ താറുമാറാക്കിയെന്ന് ലോകാരോഗ്യസംഘടന. അടിയന്തര ജീവന്‍രക്ഷാ സംവിധാനങ്ങളെല്ലാം കൊവിഡിനായി ഉപയോഗിക്കേണ്ടി വന്നത് വലിയ പ്രതിസന്ധയുണ്ടാക്കി. കാന്‍സര്‍ ഉള്‍പ്പെടെ നിരന്തര പരിശോധന ആവശ്യമുള്ള രോഗങ്ങളുടെ ചികിത്സയെയും പ്രതികൂലമായി ബാധിച്ചു. മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.

പകുതിയിലധികം രാജ്യങ്ങളില്‍ കുടുംബാസൂത്രണത്തെ 68 ശതമാനവും, മാനസികരോഗ ചികിത്സയെ 61 ശതമാനവും, കാന്‍സര്‍ ചികിത്സയെ 55 ശതമാനവും പ്രതികൂലമായി ബാധിച്ചെന്നും സര്‍വേയില്‍ പറയുന്നു. ശരാശരിയില്‍ താഴെ വരുമാനമുള്ള രാജ്യങ്ങളെയാണ് രോഗവ്യാപനം ഏറ്റവുമധികം ബാധിച്ചത്.