കിറ്റെക്സ് കമ്ബനി കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നതായി ലുലു ഗ്രൂപ്പ് ചെയര്‍മാനും നോര്‍ക്കറൂട്ട്സ് വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി. സര്‍ക്കാര്‍ വേട്ടയാടുന്നതായി ആരോപിച്ച്‌ കിറ്റെക്സ് കമ്ബനി 3500കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപം ആയാലും അത് കേരളത്തിന് വലുതാണ്. ഭാവിതലമുറക്ക് തൊഴില്‍ നല്‍കേണ്ട ചുമതല സര്‍ക്കാറിനൊപ്പം സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമുണ്ട്. സര്‍ക്കാറും കിറ്റെക്സും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണം. വ്യവസായ സംരംഭങ്ങള്‍ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും യൂസഫലി പറഞ്ഞു. കിറ്റെക്സ് എം. ഡി സാബു ജേക്കബുമായി ഇതുസംബന്ധിച്ച്‌ സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.