സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി ഒന്‍പത് മാസത്തെ ലോക്ക്ഡൗണിന് ശേഷം ഇന്നലെയാണ് വീടിന് പുറത്തിറങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സായാഹ്ന യാത്രയ്ക്കിറങ്ങിയാണ് മമ്മൂട്ടി ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചത്. ഷൂട്ടിങ് തിരക്കുകളിലേക്ക് നീങ്ങുന്ന മമ്മൂട്ടി ആദ്യമായി അഭിനയിച്ചത് പരസ്യ ചിത്രത്തിന് വേണ്ടിയാണ്. ഓണ്‍ലൈന്‍ പരിശീലന ആപ്ലിക്കേഷനായ സൈലത്തിന് വേണ്ടിയാണ് ആദ്ദേഹം ഇപ്പോള്‍ അഭിനയിച്ചത്.

പരസ്യം ചിത്രീകരിച്ചത് ഫ്ളവേഴ്സ് ചാനലിന്റെ അഡ്വര്‍ട്ടൈസിംഗ് ഡിവിഷനാണ്. ഇന്നലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തുകയും വീഡിയോ വൈറല്‍ ആവുകയും ചെയ്തു. സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്, നടന്‍ രമേഷ് പിഷാരടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, മേക്കപ്പ്മാന്‍ ജോര്‍ജ് എന്നിവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടയായിരുന്നു. മാര്‍ച്ച്‌ അഞ്ചിനാണ് മമ്മൂട്ടി വീട്ടില്‍ എത്തുന്നത്. ദി പ്രീസ്റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് ശേഷമാണ് വീട്ടില്‍ എത്തിയത്. പിന്നീട് ലോക്ക് ഡൗണ്‍ നീട്ടുകയും ചെയ്തു.

പിന്നീട് ഇളവുകള്‍ വരുകയും സിനിമ മേഖല സജീവമാവുകയും ചെയ്‌തെങ്കിലും പ്രോട്ടോക്കോളുകള്‍ പാലിച്ച മമ്മൂട്ടി വീട്ടില്‍ തന്നെ ഇരുന്നു. അമല്‍ നീരദ് ചിത്രം ബിഗ് ബി ആണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കാന്‍ പോകുന്ന ചിത്രം.