അജു വാരിക്കാട്

“ഞാൻ എന്തിനാണ് ആ സെമിത്തേരിയിലേക്ക് പോകേണ്ടത്? അത് പരാജയപ്പെട്ടവരാൽ നിറഞ്ഞിരിക്കുന്നു,” ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ഫ്രാൻസിലെ ഐസ്നെ-മർനെ അമേരിക്കൻ സെമിത്തേരി സന്ദർശിക്കുന്നതിനുമുമ്പ് മുതിർന്ന സ്റ്റാഫ് അംഗങ്ങളോട് ട്രംപ് പറഞ്ഞതായി ദി അറ്റ്ലാന്റിക് റിപ്പോർട്ട് ചെയ്തു.

ഒന്നാം ലോക മഹായുദ്ധത്തിന്റെ നൂറാം വാർഷികത്തിന്റെ സ്മരണയ്ക്കായി 2018 ലെ പാരീസ് സന്ദർശനത്തിനിടെയാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. 2018 നവംബറിൽ അദ്ദേഹം പാരീസിലെ  ഐസ്നെ-മർനെ അമേരിക്കൻ സെമിത്തേരി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു, എന്നാൽ “ഹെലികോപ്റ്ററിന് അങ്ങോട്ട് പറക്കാൻ കഴിയില്ല” എന്നും സേക്രട്ട് സർവീസ് അദ്ദേഹത്തെ സെമിത്തേരിയിലേക്ക് റോഡുമാർഗ്ഗം നയിക്കില്ലെന്നും പറഞ്ഞു  ട്രംപ് യാത്ര റദ്ദാക്കിയിരുന്നു.
എന്നാൽ അറ്റ്ലാന്റിക് എഡിറ്റർ ഇൻ ചീഫ് ജെഫ്രി ഗോൾഡ്ബെർഗ് ഈ പ്രസ്താവനകളൊന്നും ശരിയല്ലെന്നാണ് ഇപ്പോൾ പറയുന്നത്.  മഴയിൽ മുടി ഉഴപ്പാൻ ട്രംപ് താല്പര്യപ്പെടുന്നില്ല. അതോടൊപ്പം വീണുപോയ അമേരിക്കൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നത് അത്ര പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചില്ല ഈ സാഹചര്യങ്ങളെ പറ്റി നേരിട്ട് അറിയുന്ന നാല് പേരെ ഉദ്ധരിച്ച് അറ്റ്ലാന്റിക് റിപ്പോർട്ട് ചെയ്തു. “ഞാൻ എന്തിനാണ് ആ സെമിത്തേരിയിലേക്ക് പോകേണ്ടത്? അത് പരാജയപ്പെട്ടവരാൽ നിറഞ്ഞിരിക്കുന്നു,” ട്രംപ് മുതിർന്ന സ്റ്റാഫ് അംഗങ്ങളോട് ഐസ്നെ-മർനെ സന്ദർശിക്കാൻ പുറപ്പെടാൻ തീരുമാനിച്ച ദിവസം രാവിലെ പറഞ്ഞിരുന്നുവെന്നു അറ്റ്ലാന്റിക് റിപ്പോർട്ട് ചെയ്തു മറ്റൊരു സംഭാഷണത്തിൽ, ബെല്ലിയോ വുഡ് യുദ്ധത്തിൽ കൊല്ലപ്പെട്ട യുഎസ് നാവികരെ അദ്ദേഹം “സക്കറുകൾ” എന്ന് വിളിച്ചധിക്ഷേപിച്ചു.

മറൈൻ കോർപ്സ് ചരിത്രത്തിലെ നിർണായക ഭാഗമായി ആ യുദ്ധവും അതിനെ നേരിട്ട സ്ഥലവും പരക്കെ ബഹുമാനിക്കപ്പെടുന്നു. അമേരിക്കൻ സേനയും സഖ്യകക്ഷികളും ജർമ്മനികളെ പാരീസിലേക്ക് പോകുന്നത് തടഞ്ഞ സ്ഥലമാണ് ഇത്. എന്നാൽ ട്രംപിന് അതിന്റെ പ്രാധാന്യം മനസ്സിലായില്ലെന്നും 2018 ലെ തന്റെ യാത്രയ്ക്കിടെ ഉപദേശകരോട് ചോദിച്ചു, “ഈ യുദ്ധത്തിൽ ആരാണ് നല്ലവർ?” ഒന്നാം ലോകമഹായുദ്ധത്തിൽ സഖ്യസേനയുമായി ചേർന്ന് യുഎസ് എന്തിനാണ് പോയതെന്നും  അദ്ദേഹത്തിന് മനസ്സിലായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.