യുഎഇ: ഐപിഎല്ലില്‍ ഇത്തവണ ജാഗ്രതയാണ് മുഖ്യം. ഓഗസ്റ്റ് അവസാന വാരത്തോടെ യുഎഇയില്‍ കേന്ദ്രീകരിച്ച ടീമുകളെല്ലാം ലീഗ് തീരുംവരെ കോവിഡ് പ്രോട്ടോക്കോളിനു കീഴിലാണുള്ളത്. ഫൈനല്‍ നടക്കുന്ന നവംബര്‍ 10വരെ താരങ്ങള്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടാകില്ല.

വെറും 53 ദിവസങ്ങള്‍ക്കുള്ളില്‍ 60 മത്സരങ്ങളാണു ഷാര്‍ജ, ദുബായ്, അബുദാബി എന്നീ 3 സ്‌റ്റേഡിയങ്ങളില്‍ നടക്കുക. ചൂടന്‍ കാലാവസ്ഥ ലീഗ് മുന്നോട്ടുപോകുന്തോറും ബാറ്റിങ് ദുഷ്‌കരമാകും. തകര്‍പ്പന്‍ ബാറ്റിങ്ങുകളാവില്ല ഈ ഐപിഎല്ലില്‍, ബൗണ്‍സും വേഗവും കുറഞ്ഞതാണു യുഎഇയിലെ വിക്കറ്റുകള്‍

പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ പിന്തുണ ലഭിക്കുന്ന പിച്ചാണ് അബുദാബിയിലേത്.ലീഗ് പുരോഗമിക്കുന്തോറും പിച്ചുകളുടെ സ്വഭാവത്തില്‍ മാറ്റം വരുമെന്ന വെല്ലുവിളിയും ടീമുകള്‍ക്കു മുന്നിലുണ്ട്.