ന്യൂഡല്‍ഹി: ഇന്ത്യയിലെ ഫേസ്ബുക്ക് പോളിസി മേധാവി അങ്കി ദാസിനെതിരെ ഛത്തീസ്ഗഡില്‍ കേസ്. മതവികാരം വ്രണപ്പെടുത്തുകയും ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ചാണു റായ്പുര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

മാധ്യമപ്രവര്‍ത്തകനായ അവേഷ് തിവാരിയാണു പരാതിക്കാരന്‍. ഡല്‍ഹി കലാപത്തിലേക്കടക്കം നയിച്ച വര്‍ഗീയവിദ്വേഷ പരാമര്‍ശങ്ങള്‍ക്കു ഫേസ്ബുക്ക് വേദിയാക്കിയെന്നു പരാതിയില്‍ ആരോപിക്കുന്നു. അതേസമയം തനിക്കു നേരെ വധഭീഷണി ഉയര്‍ത്തിയതായി ആരോപിച്ച്‌ അങ്കി ദാസ് നല്‍കിയ പരാതിയില്‍, അവേഷ് തിവാരി അടക്കം അഞ്ചു പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് തിരുത്തിയെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടാണ് പുതിയ വിവാദങ്ങള്‍ക്ക് അടിസ്ഥാനം. ബിജെപി നേതാവ് ടി. രാജാസിംഗിന്‍റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടിയെ കുറിച്ചുള്ള അന്വേഷണത്തിലാണു ബിജെപിക്കു വേണ്ടി മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയത്.

മുസ്ലിംകള്‍ രാജ്യദ്രോഹികളാണെന്നും പള്ളികള്‍ തകര്‍ക്കണമെന്നും റോഹിങ്ക്യ മുസ്ലിംകളെ വെടിവച്ചു കൊല്ലണമെന്നുമായിരുന്നു തെലങ്കാനയില്‍നിന്നുള്ള ബിജെപി നേതാവായ രാജാസിംഗിന്‍റെ പോസ്റ്റ്. കഴിഞ്ഞ മാര്‍ച്ചില്‍ ഫേസ്ബുക്ക് നടത്തിയ അന്വേഷണത്തില്‍ ഫേസ്ബുക്ക് മാനദണ്ഡങ്ങള്‍ രാജാസിംഗ് ലംഘിച്ചതായി കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിന്‍റെ എല്ലാ പ്ലാറ്റ്ഫോമുകളില്‍നിന്നും രാജാസിംഗിനെ നിരോധിക്കാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.

ഇതു സംബന്ധിച്ച അന്വേഷണത്തിലാണു ഫേസ്ബുക്ക് മാനദണ്ഡങ്ങള്‍ മാറ്റിയതായി വെളിപ്പെട്ടത്. നരേന്ദ്ര മോദിയുടെ പാര്‍ട്ടിയില്‍പ്പെട്ടവര്‍ക്കെതിരേ നടപടിയെടുക്കുന്നതു ഫേസ്ബുക്കിന്‍റെ ഇന്ത്യയിലെ താത്പര്യങ്ങളെ ബാധിക്കുമെന്നു കന്പനിയുടെ നേതൃസ്ഥാനത്തുള്ള അങ്കി ദാസ് ജീവനക്കാരെ അറിയിച്ചതായും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.