ഇറാനെതിരായ യുഎന്‍ ഉപരോധങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎന്‍ രക്ഷാസമിതിക്ക് അമേരിക്ക കത്ത് നല്‍കി. 2015ലെ ആണവകരാര്‍ ഇറാന്‍ ലംഘിച്ചതായി ആരോപിച്ചാണ് ഉപരോധങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറാന്റെ യുറേനിയം സമ്ബുഷ്ടീകരണ തോത് 3.67 ശതമാനത്തിലെത്തിയത് കരാറിന്റെ ലംഘനമാണെന്നും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കുറ്റപ്പെടുത്തി. യുഎന്‍ ആസ്ഥാനത്ത് എത്തിയാണ് പോംപെയോ കത്ത് കൈമാറിയത്. എന്നാല്‍ അമേരിക്കയുടേത് അപകടരമായ നീക്കമെന്ന് ഇറാന്‍ പ്രതികരിച്ചു.

ഇറാനെതിരായുള്ള ആയുധ ഉപരോധം നീട്ടാന്‍ ലോകരാജ്യങ്ങളുടെ പിന്തുണ നേടാന്‍ യു എസിനു കഴിഞ്ഞിരുന്നില്ല. ഉപരോധം നിലവില്‍ വന്നാല്‍ ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാന്‍ ഇറാന്‍ നിര്‍ബന്ധിതമാവും. ഇറാനുമേലുള്ള യു എന്‍ ആയുധവ്യാപാര ഉപരോധം ഒക്ടോബറില്‍ അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ നീക്കം.