അഫ്ഗാനില്‍ 44 താലിബാന്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു.കുന്ദൂസ് പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലില്‍ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. പ്രസ്താവനയിലൂടെയാണ് സുരക്ഷാ സേന ഇക്കാര്യം അറിയിച്ചത്.

കുന്ദൂസ് പ്രവിശ്യയിലെ ഇമാം സാഹിബ് ജില്ലയിലാണ് സുരക്ഷാ സേന ഭീകരര്‍ക്കായി നിര്‍ണ്ണായ നീക്കം നടത്തിയത്. യുദ്ധവിമാനങ്ങളുടെ പിന്തുണയോടെയാണ് സുരക്ഷാ സേനയുടെ നീക്കം. മുതിര്‍ന്ന പ്രാദേശിക കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് താലിബാന്‍ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഇതിന് പുറമേ 37 ഭീകരര്‍ക്ക് ഏറ്റമുട്ടലില്‍ പരിക്കേറ്റിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.